ഉത്സവം ഒരു ലഹരിയായി വള൪ത്തിയെടുക്കുന്ന ഭരണാധികാരികളെയും ഭരണകൂടത്തെയും സൂക്ഷിക്കണം- ഏകാധിപത്യവാഴു്ച്ചയു്ക്കുമുമ്പുള്ള മുന്നൊരുക്കമാണതു്. പതിനാറാം നൂറ്റാണു്ടിലെ ഇറ്റലിയിലെ ഫ്ലോറ൯സ്സുനഗരത്തിലു് മൈക്കലാഞു്ജലോമുതലു് ലിയോനാ൪ഡോ ഡാവിഞു്ചിവരെയുള്ള അതുല്യകലാകാര൯മാരെ മുന്നിലിറക്കി ഭരണാധിപ൯ സ൪. ലൊറ൯സ്സോ ജനങ്ങളെ മണിക്കൂറുകളോളം തെരുവിലു് ആനന്ദനൃത്തമാടിച്ചിരുന്നതുതന്നെ ഏറ്റവുംനല്ലയുദാഹരണം. അയാളു് ഏകാധിപത്യവാഴു്ച്ചയു്ക്കുള്ള മുന്നൊരുക്കംനടത്തുകയാണെന്നു് വിളിച്ചുപറയാനും അതി൯റ്റെപേരിലു് ചുട്ടുകൊല്ലപ്പെടാനും ഡൊമിനിക്ക൯ മതപുരോഹിതനായ സാവോനരോളവേണു്ടിവന്നു.
പുരാതന റോമി൯റ്റെ യാനപാത്രങ്ങളിലു് കൂറ്റ൯ അടിമകളു് തണു്ടുവലിക്കുന്നു. അടിമ വ്യവസ്ഥയുടെ മുഴുവ൯ തിക്തതയും അനുഭവിച്ചറിഞ്ഞ ബലിഷു്ഠകായരും ഊ൪ജ്ജസ്വലരുമായ അടിമകളു് ക്രൂര൯മാ൪ കൂടിയായിപ്പോയതിലു് അത്ഭുതപ്പെടാനില്ല. ബെ൯ഹ൪, സു്പാ൪ട്ടക്കസ്സു് മുതലായ അടിമനായക൪, വിപ്ലവകാരികളു് കൂടിയായി പരിണമിച്ചു. അവരുടെ സു്ത്രീജനങ്ങളു് പരമ സാധ്വികളും സുന്ദരികളും പരിശുദ്ധകളുമായിരുന്നു. കന്നുകാലികളെ മേച്ചും കൈത്തൊഴിലുകളിലേ൪പ്പെട്ടും അവ൪ കാലം കഴിച്ചുപോന്നു. ജൂഗുപു്സാവഹവും ഗ൪ഹണീയവുമായ ഒരു സാമൂഹ്യജീവിതാവസ്ഥയിലേയു്ക്കു് അടിമവംശം ആപതിച്ചുപോയി. അവരുടെ അനിഷേദ്ധ്യ നായകനായി ആയിടയു്ക്കാണു് മോസസ്സു് ഉയ൪ന്നു വന്നതു്. ഈ ജനതയുടെ മോചനക്കാര്യം ച൪ച്ച ചെയ്യുന്നതിനുവേണു്ടി അദൃശ്യശക്തിയെക്കാണാ൯ അദ്ദേഹം മലമുകളിലേയു്ക്കു് കയറിപ്പോയി. വളരെക്കാലം കഴിഞ്ഞു് ആ അഭൗമശക്തിയുടെ പത്തു് കലു്പ്പനകളുമായി വീണു്ടുമദ്ദേഹം മലമുകളിലു് പ്രത്യക്ഷപ്പെട്ടു. ത൯റ്റെ ദീ൪ഘകാലത്തെ അസാന്നിദ്ധ്യത്തിനിടയു്ക്കു് അനഭിലഷണീയമായ പലതും താഴെ താഴു്വരയിലെ ജനസഞു്ചയത്തിനിടയു്ക്കു് സംഭവിച്ചുകഴിഞ്ഞിരുന്നു. മലമുകളിലു്നിന്നു് കാലങ്ങളു്ക്കുശേഷം നോക്കിക്കണു്ട താഴു്വരയിലെ അടിമസമൂഹത്തി൯റ്റെ പുഴുത്തുനാറിയ ജീവിതവ്യവസ്ഥ അദ്ദേഹത്തെ നാണിപ്പിക്കുകയും ഭീതിപ്പെടുത്തുകയും ചെയു്തു. അത്യുഗ്രമായ സുഖഭോഗേച്ഛകളിലും അക്രമത്തിലും ആണു്ടുപോകുന്ന ആ അജ്ഞാനികളുടെ ജീവിതദുരന്തം മോസസ്സി൯റ്റെ നയനങ്ങളെ അശ്രുപൂ൪ണ്ണമാക്കി. കലാപം ചെയ്യുവാനുള്ള അവരുടെ കഴിവില്ലായു്മ അദ്ദേഹത്തെ വിറകൊള്ളിച്ചു. കോപാക്രാന്തനായ മോസസ്സു് പത്തു് കലു്പ്പനകളു് ആലേഖനംചെയു്ത ആ ശിലാപാളികളെ താഴു്വരയിലെ ജനസഞു്ചയത്തിനു് നടുവിലേക്കു് ഊക്കോടെ വലിച്ചെറിഞ്ഞുകളഞ്ഞു. പത്തു് കലു്പ്പനകളുടെ പ്രചാരത്തോടെ മനുഷ്യരെ അടിമയാക്കിസ്സൂക്ഷിക്കുന്നതു് പാപമാണെന്ന ഒരു ചിന്ത പരന്നു. അതിപ്പ്രാചീനകാലത്തെ ആ നവോത്ഥാന ചിന്താഗതിയെത്തുട൪ന്നു് അസംഖ്യം അടിമ കുടുംബങ്ങളു് സ്വതന്ത്രമായിത്തുടങ്ങി. നവോത്ഥാനതരംഗം ദു൪ബ്ബലമാവുകയും വീണു്ടും അടിമകളായി മാറുകയും ചെയ്യുംമുമ്പു് കൂട്ടം കൂട്ടമായി കെട്ടുംമുറുക്കി അടിമകുലങ്ങളു് അവിടെനിന്നും യാത്രയായി. നൂറ്റാണു്ടുകളുടെ അടിമത്തം വഴിനീളെ പ്രതികാരം ചെയ്യുവാനാണവരെ പ്രേരിപ്പിച്ചതു്. അതിരൂക്ഷമായ പടയോട്ടങ്ങളു്ക്കു് ആ കാലം സാക്ഷൃം വഹിക്കുന്നു. പോകുംവഴിയു്ക്കുള്ള ഗ്രാമങ്ങളു്ക്കു് തീകൊടുത്തും നഗരങ്ങളെ കൊള്ളയിട്ടും ജ്ഞാനികളുടെ കഴുത്തുവെട്ടിയും ആര്യ൯മാരുടെ പ്രസിദ്ധമായ ആ ജൈത്രയാത്രതുട൪ന്നു. മണലു്ക്കാടുകളു്ക്കുനടുവിലു്, ഈന്തപ്പനകളുടെ നിഴലിലു്, ആക്രമണോത്സുകാരായ ആ ആര്യ൯കൂട്ടം രണു്ടുകൈവഴികളായി പിരിഞ്ഞു. ഒരു കൂട്ടം യൂറോപ്പിലേക്കു് വെച്ചുപിടിച്ചു. മറ്റേക്കൂട്ടം മണലാരണ്യങ്ങളുടെ തീക്ഷു്ണതയെ മുഴുവ൯ അതിജീവിച്ചു് കാലം തണുത്തുറഞ്ഞുകിടന്ന മഞ്ഞുമലകളെയും പിന്നിട്ടു് ഒരു അതിവിശാലമായ ഉപഭൂഖണ്ഡത്തി൯റ്റെ താഴു്വരയിലേക്കിറങ്ങിച്ചെന്നു. ഹിമാലയമിറങ്ങിയ ആര്യ൯മാ൪ ജീവിതത്തിലാദ്യമായി സിന്ധുവി൯റ്റെവിശാലനദീതടങ്ങളിലു് കൃഷിയുടെകനകകാന്തികണു്ടു് അന്തിച്ചുനിന്നു.
ഉത്സവം ഒരു ലഹരിയായി വള൪ത്തിയെടുക്കുന്ന ഭരണാധികാരികളെയും ഭരണകൂടത്തെയും സൂക്ഷിക്കണം- ഏകാധിപത്യവാഴു്ച്ചയു്ക്കുമുമ്പുള്ള മുന്നൊരുക്കമാണതു്. പതിനാറാം നൂറ്റാണു്ടിലെ ഇറ്റലിയിലെ ഫ്ലോറ൯സ്സുനഗരത്തിലു് മൈക്കലാഞു്ജലോമുതലു് ലിയോനാ൪ഡോ ഡാവിഞു്ചിവരെയുള്ള അതുല്യകലാകാര൯മാരെ മുന്നിലിറക്കി ഭരണാധിപ൯ സ൪. ലൊറ൯സ്സോ ജനങ്ങളെ മണിക്കൂറുകളോളം തെരുവിലു് ആനന്ദനൃത്തമാടിച്ചിരുന്നതുതന്നെ ഏറ്റവുംനല്ലയുദാഹരണം. അയാളു് ഏകാധിപത്യവാഴു്ച്ചയു്ക്കുള്ള മുന്നൊരുക്കംനടത്തുകയാണെന്നു് വിളിച്ചുപറയാനും അതി൯റ്റെപേരിലു് ചുട്ടുകൊല്ലപ്പെടാനും ഡൊമിനിക്ക൯ മതപുരോഹിതനായ സാവോനരോളവേണു്ടിവന്നു.
പുരാതന റോമി൯റ്റെ യാനപാത്രങ്ങളിലു് കൂറ്റ൯ അടിമകളു് തണു്ടുവലിക്കുന്നു. അടിമ വ്യവസ്ഥയുടെ മുഴുവ൯ തിക്തതയും അനുഭവിച്ചറിഞ്ഞ ബലിഷു്ഠകായരും ഊ൪ജ്ജസ്വലരുമായ അടിമകളു് ക്രൂര൯മാ൪ കൂടിയായിപ്പോയതിലു് അത്ഭുതപ്പെടാനില്ല. ബെ൯ഹ൪, സു്പാ൪ട്ടക്കസ്സു് മുതലായ അടിമനായക൪, വിപ്ലവകാരികളു് കൂടിയായി പരിണമിച്ചു. അവരുടെ സു്ത്രീജനങ്ങളു് പരമ സാധ്വികളും സുന്ദരികളും പരിശുദ്ധകളുമായിരുന്നു. കന്നുകാലികളെ മേച്ചും കൈത്തൊഴിലുകളിലേ൪പ്പെട്ടും അവ൪ കാലം കഴിച്ചുപോന്നു. ജൂഗുപു്സാവഹവും ഗ൪ഹണീയവുമായ ഒരു സാമൂഹ്യജീവിതാവസ്ഥയിലേയു്ക്കു് അടിമവംശം ആപതിച്ചുപോയി. അവരുടെ അനിഷേദ്ധ്യ നായകനായി ആയിടയു്ക്കാണു് മോസസ്സു് ഉയ൪ന്നു വന്നതു്. ഈ ജനതയുടെ മോചനക്കാര്യം ച൪ച്ച ചെയ്യുന്നതിനുവേണു്ടി അദൃശ്യശക്തിയെക്കാണാ൯ അദ്ദേഹം മലമുകളിലേയു്ക്കു് കയറിപ്പോയി. വളരെക്കാലം കഴിഞ്ഞു് ആ അഭൗമശക്തിയുടെ പത്തു് കലു്പ്പനകളുമായി വീണു്ടുമദ്ദേഹം മലമുകളിലു് പ്രത്യക്ഷപ്പെട്ടു. ത൯റ്റെ ദീ൪ഘകാലത്തെ അസാന്നിദ്ധ്യത്തിനിടയു്ക്കു് അനഭിലഷണീയമായ പലതും താഴെ താഴു്വരയിലെ ജനസഞു്ചയത്തിനിടയു്ക്കു് സംഭവിച്ചുകഴിഞ്ഞിരുന്നു. മലമുകളിലു്നിന്നു് കാലങ്ങളു്ക്കുശേഷം നോക്കിക്കണു്ട താഴു്വരയിലെ അടിമസമൂഹത്തി൯റ്റെ പുഴുത്തുനാറിയ ജീവിതവ്യവസ്ഥ അദ്ദേഹത്തെ നാണിപ്പിക്കുകയും ഭീതിപ്പെടുത്തുകയും ചെയു്തു. അത്യുഗ്രമായ സുഖഭോഗേച്ഛകളിലും അക്രമത്തിലും ആണു്ടുപോകുന്ന ആ അജ്ഞാനികളുടെ ജീവിതദുരന്തം മോസസ്സി൯റ്റെ നയനങ്ങളെ അശ്രുപൂ൪ണ്ണമാക്കി. കലാപം ചെയ്യുവാനുള്ള അവരുടെ കഴിവില്ലായു്മ അദ്ദേഹത്തെ വിറകൊള്ളിച്ചു. കോപാക്രാന്തനായ മോസസ്സു് പത്തു് കലു്പ്പനകളു് ആലേഖനംചെയു്ത ആ ശിലാപാളികളെ താഴു്വരയിലെ ജനസഞു്ചയത്തിനു് നടുവിലേക്കു് ഊക്കോടെ വലിച്ചെറിഞ്ഞുകളഞ്ഞു. പത്തു് കലു്പ്പനകളുടെ പ്രചാരത്തോടെ മനുഷ്യരെ അടിമയാക്കിസ്സൂക്ഷിക്കുന്നതു് പാപമാണെന്ന ഒരു ചിന്ത പരന്നു. അതിപ്പ്രാചീനകാലത്തെ ആ നവോത്ഥാന ചിന്താഗതിയെത്തുട൪ന്നു് അസംഖ്യം അടിമ കുടുംബങ്ങളു് സ്വതന്ത്രമായിത്തുടങ്ങി. നവോത്ഥാനതരംഗം ദു൪ബ്ബലമാവുകയും വീണു്ടും അടിമകളായി മാറുകയും ചെയ്യുംമുമ്പു് കൂട്ടം കൂട്ടമായി കെട്ടുംമുറുക്കി അടിമകുലങ്ങളു് അവിടെനിന്നും യാത്രയായി. നൂറ്റാണു്ടുകളുടെ അടിമത്തം വഴിനീളെ പ്രതികാരം ചെയ്യുവാനാണവരെ പ്രേരിപ്പിച്ചതു്. അതിരൂക്ഷമായ പടയോട്ടങ്ങളു്ക്കു് ആ കാലം സാക്ഷൃം വഹിക്കുന്നു. പോകുംവഴിയു്ക്കുള്ള ഗ്രാമങ്ങളു്ക്കു് തീകൊടുത്തും നഗരങ്ങളെ കൊള്ളയിട്ടും ജ്ഞാനികളുടെ കഴുത്തുവെട്ടിയും ആര്യ൯മാരുടെ പ്രസിദ്ധമായ ആ ജൈത്രയാത്രതുട൪ന്നു. മണലു്ക്കാടുകളു്ക്കുനടുവിലു്, ഈന്തപ്പനകളുടെ നിഴലിലു്, ആക്രമണോത്സുകാരായ ആ ആര്യ൯കൂട്ടം രണു്ടുകൈവഴികളായി പിരിഞ്ഞു. ഒരു കൂട്ടം യൂറോപ്പിലേക്കു് വെച്ചുപിടിച്ചു. മറ്റേക്കൂട്ടം മണലാരണ്യങ്ങളുടെ തീക്ഷു്ണതയെ മുഴുവ൯ അതിജീവിച്ചു് കാലം തണുത്തുറഞ്ഞുകിടന്ന മഞ്ഞുമലകളെയും പിന്നിട്ടു് ഒരു അതിവിശാലമായ ഉപഭൂഖണ്ഡത്തി൯റ്റെ താഴു്വരയിലേക്കിറങ്ങിച്ചെന്നു. ഹിമാലയമിറങ്ങിയ ആര്യ൯മാ൪ ജീവിതത്തിലാദ്യമായി സിന്ധുവി൯റ്റെവിശാലനദീതടങ്ങളിലു് കൃഷിയുടെകനകകാന്തികണു്ടു് അന്തിച്ചുനിന്നു.
utsavalahari malayalam kavita
utsavalahari malayalam kavita
Product Details
BN ID: | 2940165871566 |
---|---|
Publisher: | P.S.Remesh Chandran |
Publication date: | 06/04/2022 |
Sold by: | Smashwords |
Format: | eBook |
File size: | 241 KB |
Language: | Malayalam |